2010-01-31

ഗാന്ധിജി വധം (മാതൃഭൂമി വക)


1948 ഫെബ്രുവരി 26ന്‌ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു ആഭ്യന്തര മന്ത്രിയായ സര്‍ദാര്‍ വല്ലഭ്‌ ഭായ്‌ പട്ടേലിനെഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു- ``നമ്മുടെ ഓഫീസുകളിലും പോലീസ്‌ സേനയിലും ആര്‍ എസ്‌ എസ്‌ നുഴഞ്ഞുകയറിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ഔദ്യോഗിക രഹസ്യങ്ങള്‍ സൂക്ഷിക്കാനാവുന്നില്ല.'' 1948 ഫെബ്രുവരി 27നു സര്‍ദാര്‍ പട്ടേല്‍ പ്രധാനമന്ത്രിക്കു നല്‍കിയ മറുപടിയില്‍ ഇങ്ങനെ പറഞ്ഞു - ``സവര്‍ക്കറുടെ നേതൃത്വത്തില്‍ ഹിന്ദു മഹാസഭയിലെ ഒരു സംഘമാളുകളാണ്‌ മഹാത്‌മാ ഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത്‌. അത്‌ അവര്‍ അനുഭവത്തില്‍ കൊണ്ടുവരികയും ചെയ്‌തു.'' - സര്‍ദാര്‍ പട്ടേല്‍സ്‌ കറസ്‌പോണ്ടന്‍സില്‍ നിന്ന്‌.



ഗാന്ധിജിയുടെ വധത്തിനു ശേഷം രാഷ്‌ട്രീയ സ്വയം സേവക്‌ സംഘിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. നിരോധത്തിനു വിശദീകരണം നല്‍കിക്കൊണ്ട്‌ സര്‍സംഘചാലകായിരുന്ന മാധവറാവു സദാശിവറാവു ഗോള്‍വാള്‍ക്കര്‍ക്ക്‌ സര്‍ദാര്‍ പട്ടേല്‍ എഴുതിയ കത്തില്‍, ഗാന്ധിജിയെ കൊലപ്പെടുത്തിയതില്‍ ആര്‍ എസ്‌ എസിനു പങ്കുണ്ടെന്നു വ്യക്തമായി പറയുകയും ചെയ്‌തിരുന്നു. 62 വര്‍ഷം മാത്രം പഴക്കമുള്ള കാര്യങ്ങളാണിത്‌. മഹാത്‌മാഗാന്ധിക്കു നേര്‍ക്കു വെടിയുതിര്‍ത്ത നാഥുറാം വിനായക്‌ ഗോഡ്‌സെ ഹിന്ദു മഹാസഭയില്‍ അംഗമായിരുന്നു. ആര്‍ എസ്‌ എസിലും.



ഗോഡ്‌സെക്കൊപ്പം ഗാന്ധി വധക്കേസില്‍ ആരോപണവിധേയരായവര്‍ ഇവരാണ്‌ - നാഥുറാം വിനായക്‌ ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ, ഗോപാല്‍ ഗോഡ്‌സെ, മദന്‍ലാല്‍ പഹ്വ, ശങ്കര്‍ കിസ്‌തയ്യ, ദിഗംബര്‍ ബഡ്‌ഗെ, വിനായക്‌ ഡി സവര്‍ക്കര്‍, വിഷ്‌ണു കാര്‍ക്കറെ. ഇതില്‍ നാഥുറാമിനെയും നാരായണ്‍ ആപ്‌തെയെയും തൂക്കിലേറ്റി. വിനായക്‌ ഡി സവര്‍ക്കറെ കോടതി വെറുതെവിട്ടു. ദിഗംബര്‍ ബഡ്‌ഗെ മാപ്പുസാക്ഷിയായി. ബാക്കിയുള്ളവരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ആരോപണവിധേയരില്‍ ഏറെക്കുറെ എല്ലാവരും ഹിന്ദു രാഷ്‌ട്രത്തിനു വേണ്ടി വാദിച്ചവരോ ഈ ആശയം പ്രചരിപ്പിച്ചവരോ ആയിരുന്നു. ഇത്‌ ഏവരും അംഗീകരിക്കുന്നതുമാണ്‌.



വിനായക്‌ ഡി സവര്‍ക്കറെ കോടതി വെറുതെവിട്ടുവെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്‌ മഹാത്‌മാ ഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടന്നത്‌ എന്ന്‌ സര്‍ദാര്‍ പട്ടേല്‍ പോലും വിശ്വസിച്ചിരുന്നു. ആര്‍ എസ്‌ എസും അതിന്റെ രാഷ്‌ട്രീയ ആയുധമായ ബി ജെ പിയും തങ്ങളുടെ സ്വന്തമെന്ന്‌ അവകാശപ്പെടുന്നയാളാണ്‌ സര്‍ദാര്‍ പട്ടേല്‍. അതുകൊണ്ടാണ്‌ സവര്‍ക്കര്‍ ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നുവെന്നു പട്ടേല്‍ പോലും വിശ്വസിച്ചിരുന്നു എന്ന്‌ പ്രത്യേകം എടുത്തെഴുതിയത്‌.



ചരിത്ര വിവരണത്തില്‍ നിന്നു വര്‍ത്തമാനത്തിലേക്കു വരാം. വലതുപക്ഷ തീവ്രവാദത്തെക്കുറിച്ചു ബ്ലോഗില്‍ കണ്ട കുറിപ്പിനോട്‌ പ്രതികരിക്കവെ അജ്ഞാതനായിരിക്കാന്‍ താത്‌പര്യപ്പെടുന്ന സംഘപരിവാറുകാരന്‍ (താന്‍ സംഘപരിവാരത്തിന്റെ ഭാഗമാണെന്ന്‌ അദ്ദേഹം തന്നെ സൂചിപ്പിക്കുന്നുണ്ട്‌) നല്‍കിയ ഉപദേശത്തിലെ അവസാന വാചകങ്ങള്‍ ഇതാണ്‌. ``ഒടുവില്‍ ഗുജറാത്തിന്റെ ജി ഡി പി 14 ശതമാനമായപ്പോള്‍ താങ്കള്‍ എഴുതിയോ? മാതൃഭൂമി പേപ്പര്‍ എപ്പോഴെങ്കിലും വായിക്കുന്നത്‌ നന്നായിരിക്കും'' സംഘപരിവാരത്തിന്റെ ഭാഗമെന്നു പരസ്യപ്പെടുത്താന്‍ മടിയില്ലാത്ത ഈ അജ്ഞാതന്‍, സ്വാതന്ത്ര്യ സമരത്തിന്റെയും സ്വതന്ത്രവും നിര്‍ഭയവുമായ പത്രപ്രവര്‍ത്തനത്തിന്റെയും പൈതൃകം അവകാശപ്പെടുന്ന മാതൃഭൂമി വായിക്കാന്‍ ശിപാര്‍ശ ചെയ്‌തതിന്റെ കാരണം മനസ്സിലായിരുന്നില്ല.




ഗുജറാത്തിന്റെ ജി ഡി പി 14 ശതമാനമായി എന്ന വാര്‍ത്ത വലുതാക്കിക്കൊടുത്തതുകൊണ്ടോ ഗുജറാത്ത്‌ നേടുന്ന വളര്‍ച്ചയെ അഭിനന്ദിച്ചു ലേഖനമോ മുഖപ്രസംഗമോ എഴുതിയതു കൊണ്ടോ മാതൃഭൂമി പത്രത്തിന്റെ നിലപാട്‌ ബി ജെ പിക്കോ സംഘ രാഷ്‌ട്രീയത്തിനോ അനുകൂലമാണെന്നു വിലയിരുത്തുന്നത്‌ സര്‍വാബദ്ധമായിരിക്കും. എന്നിട്ടും അജ്ഞാതന്‍ എന്തുകൊണ്ട്‌ ഇങ്ങനെ ശിപാര്‍ശ ചെയ്‌തു എന്നു മനസ്സിലായത്‌ 2010 ജനുവരി 29ന്‌ ഇറങ്ങിയ മാതൃഭൂമി പത്രത്തിന്റെ `വിദ്യ' എന്ന പേജ്‌ കണ്ടപ്പോഴാണ്‌. വിദ്യാര്‍ഥികള്‍ക്കു വേണ്ടി പ്രത്യേകം തയ്യാറാക്കുന്നതാണ്‌ ഈ പേജ്‌.



ഈ പേജില്‍ ഗാന്ധിജിയുടെ വധത്തെക്കുറിച്ചു കെ കെ വാസു എഴുതിയ കുറിപ്പ്‌ തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌ - ``ഗാന്ധിജിയെ വധിക്കാന്‍ ഒരു സംഘമാളുകള്‍ നാളുകള്‍ക്കു മുമ്പേ തയ്യാറെടുപ്പ്‌ നടത്തിയിരുന്നു. കൊലപാതക സംഘത്തില്‍ ഏഴു പേരുണ്ടായിരുന്നു.'' കേസില്‍ ആരോപണ വിധേയനാവുകയും പിന്നീട്‌ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്‌ത വിനായക്‌ ഡി സവര്‍ക്കര്‍ ഒഴികെയുള്ളവരാണ്‌ ഏഴംഗ സംഘം. കൊല ആസൂത്രണം ചെയ്‌തത്‌, 1948 ജനുവരി 20ന്‌ നടന്ന ആദ്യത്തെ ശ്രമം, 1948 ജനുവരി 30ന്‌ ഗാന്ധിജിയെ വധിച്ചത്‌ എന്നിവ സംക്ഷിപ്‌തമായി കുറിപ്പില്‍ തുടര്‍ന്നു വിവരിക്കുന്നു. 




ഇതിലൊരിടത്തും പ്രതികളുടെ തീവ്ര ഹൈന്ദവ രാഷ്‌ട്രീയ നിലപാടിനെ സൂചിപ്പിച്ചിട്ടില്ല. നാഥുറാം വിനായക്‌ ഗോഡ്‌സെ വെറും നാഥുറാം വിനായക്‌ ഗോഡ്‌സെയാണ്‌. ഹിന്ദു മഹാസഭയിലോ ആര്‍ എസ്‌ എസിലോ ഗോഡ്‌സെക്ക്‌ അംഗത്വമുണ്ടായിരുന്നുവെന്ന സൂചന പോലുമില്ല. കേസില്‍ ആരോപണവിധേയനായ വിനായക്‌ ഡി സവര്‍ക്കറെക്കുറിച്ചു പരാമര്‍ശവുമില്ല. ഏഴുപേരടങ്ങുന്ന സംഘം ഒരു സുപ്രഭാതത്തില്‍ ഗാന്ധിജിയെ വധിക്കാന്‍ തീരുമാനിച്ചു. അവരതിന്‌ നാളുകള്‍ക്കു മുമ്പേ തയ്യാറെടുപ്പ്‌ നടത്തി. ആദ്യം ബോംബ്‌ സ്‌ഫോടനത്തിലൂടെ വധിക്കാന്‍ ശ്രമിച്ചു. പിന്നീട്‌ നാഥുറാം ഗോഡ്‌സെ വെടിവെച്ചു കൊന്നു. ഇതിലപ്പുറം ലളിതമായി ഗാന്ധി വധത്തെക്കുറിച്ചു വിദ്യാര്‍ഥികള്‍ക്കു പറഞ്ഞുകൊടുക്കാന്‍ കഴിയില്ല തന്നെ. കുറിപ്പിന്റെ തുടക്കത്തില്‍ ``ഒരു സംഘമാളുകള്‍'' എന്ന്‌ എഴുതിയത്‌ ഒരു കൂട്ടമാളുകള്‍ എന്ന്‌ മാറ്റിയിരുന്നുവെങ്കില്‍ `സംഘ'മെന്ന പ്രയോഗം കൂടി ഒഴിവാക്കി കുറേക്കൂടി സുതാര്യമാക്കാമായിരുന്നു.



എന്തുകൊണ്ടാണ്‌ ഇങ്ങനെയൊരു ചരിത്ര പാഠം മുന്നോട്ടുവെക്കപ്പെടുന്നത്‌? ഇത്‌ മനഃപൂര്‍വമല്ലാതെ സംഭവിച്ചുപോകുന്നതാണോ? ബ്ലോഗില്‍ അജ്ഞാതന്‍ നല്‍കിയ ഉപദേശം അതിനു മറുപടി നല്‍കും. ബോധപൂര്‍വം സൃഷ്‌ടിക്കപ്പെടുന്ന ചരിത്ര പാഠമാണിത്‌. അത്‌ വേണ്ടപ്പെട്ടവര്‍ മനസ്സിലാക്കുന്നുമുണ്ട്‌. അതുകൊണ്ടാണ്‌ സംഘപരിവാര്‍ സഹചാരിയെന്നു സൂചിപ്പിക്കാന്‍ മടിയില്ലാത്ത അജ്ഞാതന്‍ നമ്മോട്‌ മാതൃഭൂമി വായിക്കൂ എന്ന്‌ ഉപദേശിക്കുന്നത്‌.



ബാബരി മസ്‌ജിദിന്റെ തകര്‍ച്ചയിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ച്‌ അന്വേഷിച്ച്‌ ജസ്റ്റിസ്‌ ലിബര്‍ഹാന്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ ചോരുകയും അത്‌ പിന്നീട്‌ പാര്‍ലിമെന്റില്‍ വെക്കുകയും ചെയ്‌ത ദിവസങ്ങളില്‍ മാതൃഭൂമി പത്രത്തിനു ബാബരി മസ്‌ജിദ്‌, തര്‍ക്ക മന്ദിരമായിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌ ബാബരി മസ്‌ജിദിന്‌. അത്‌ രാമജന്‍മഭൂമിയാണെന്നും അവിടെ മുമ്പ്‌ ക്ഷേത്രമുണ്ടായിരുന്നുവെന്നും ഒരു കൂട്ടര്‍ വാദിക്കുകയും പുരാവസ്‌തു ഗവേഷണ വകുപ്പ്‌ ഇതേക്കുറിച്ചു പഠനം നടത്തുകയും കോടതിയില്‍ കേസ്‌ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാവണം തര്‍ക്ക മന്ദിരം എന്ന വാക്കുപയോഗിക്കാന്‍ പത്രം നയപരമായ തീരുമാനമെടുക്കുന്നത്‌. രാഷ്‌ട്രീയ, സാമൂഹിക പ്രശ്‌നങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുമായി ബന്ധപ്പെട്ട്‌ തര്‍ക്ക മന്ദിരം എന്ന വാക്കുപയോഗിക്കുന്നതില്‍ അപാകം കാണുന്നവര്‍ കുറവുമല്ല. അല്ലെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തര്‍ക്ക മന്ദിരം എന്നുപയോഗിക്കുന്നതാണ്‌ നന്നാവുക എന്ന്‌ വാര്‍ത്ത എഴുതിയ ലേഖകന്‍ തീരുമാനിച്ചതുമാവാം.



ഇവിടെ പക്ഷേ, ഇത്തരം ന്യായങ്ങളൊന്നും ബാധകമല്ല. 62 വര്‍ഷം മുമ്പ്‌ പകല്‍ വെളിച്ചത്തില്‍ നടന്ന സംഭവം. അതിലെ പ്രതികളുടെ തീവ്ര ഹിന്ദുത്വ നിലപാടുകളെക്കുറിച്ച്‌ അന്നേ പുറത്തുവന്ന വിവരങ്ങള്‍ ലഭ്യമാണ്‌. സര്‍ദാര്‍ പട്ടേലിനെപ്പോലുള്ളവര്‍ എഴുതിയ വിവരങ്ങളും നമ്മുടെ മുന്നിലുണ്ട്‌. എന്നിട്ടും ഗാന്ധി വധത്തിലെ പ്രതികള്‍ `ഒരു സംഘമാളുകള്‍' മാത്രമാവുന്നു. `ഗാന്ധിജിയുടെ വധം: ഒരു ഫ്‌ളാഷ്‌ ബാക്ക്‌' എന്ന കെ കെ വാസുവിന്റെ കുറിപ്പ്‌ ആ ദിവസത്തില്‍ ഉദയം കൊണ്ട വാര്‍ത്ത പോലെയല്ല. മുന്‍കൂട്ടി ആലോചിച്ചു തയ്യാറാക്കി പ്രസിദ്ധീകരിച്ചതാണ്‌. `ഒരു സംഘമാളുകളുടെ' മനുഷ്വത്വഹീനമായ പ്രവൃത്തിയായി വാസു ഗാന്ധിജിയുടെ വധത്തെ കണ്ടുവെങ്കില്‍ അതിന്റെ വസ്‌തുതകള്‍ ചേര്‍ക്കാന്‍ മാതൃഭൂമിക്ക്‌ ബാധ്യതയുണ്ട്‌. അതില്‍ നിന്നു വിട്ടുനില്‍ക്കുന്നത്‌ കൈയബദ്ധമായി കാണാനാവില്ല.



സര്‍ദാര്‍ പട്ടേലിന്റെ വാക്കുകളെ വിശ്വസിക്കേണ്ട. ഗാന്ധിജിയുടെ വധത്തിനു പിന്നില്‍ ആര്‍ എസ്‌ എസാണെന്ന വാര്‍ത്തകളുണ്ടായിരുന്നു എന്നെങ്കിലും ചേര്‍ക്കാമായിരുന്നു. ഗാന്ധിജി വധത്തിനു ശേഷം ആര്‍ എസ്‌ എസിനെ നിരോധിച്ചിരുന്നുവെന്ന വസ്‌തുതയും പറയാമായിരുന്നു. ഇതെല്ലാം മുന്‍കാല മാതൃഭൂമിയുടെ താളുകളില്‍ മഷിപുരണ്ടു ജനങ്ങള്‍ക്കു മുന്നിലെത്തിയ വിവരങ്ങളാണ്‌ എന്ന ഓര്‍മയെങ്കിലും ഉണ്ടാവേണ്ടതാണ്‌. ഗാന്ധിജി മാതൃഭൂമിയിലെത്തിയതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന തിരക്കിലാണ്‌ ആ സ്ഥാപനം. ഗാന്ധിജി ജീവിച്ചിരുന്നപ്പോള്‍ എന്തിനെയാണോ അത്രമേല്‍ ശക്തമായി എതിര്‍ത്തിരുന്നത്‌, അതിനെ വെള്ളപൂശുന്നതിനു പുതുതലമുറയില്‍ നിന്ന്‌ ചരിത്രം തമസ്‌കരിക്കുകയാണ്‌ മാതൃഭൂമി. ഇതൊരു തന്ത്രമാണ്‌. ഒരു ഭാഗത്ത്‌ വെള്ളപൂശുമ്പോള്‍ മറുഭാഗത്ത്‌ കുറ്റപ്പെടുത്തലിനും ആരോപണങ്ങള്‍ നിരത്തുന്നതിനും ഉള്ള ഒരു പഴുതും ഒഴിവാക്കാതിരിക്കുക. അജ്ഞാതനായ ഉപദേശിക്കു നന്ദി പറയാം, കരുതലോടെ ഇരിക്കാം. 

18 comments:

  1. മാതൃഭൂമി = ജന്മഭൂമി എന്നാണെന്ന് ആ അജ്ഞാതന്‍മാരും ജ്ഞാതന്മാരുമായ സകല സംഘിനും അറിയാം.അതറിയാത്തത് അജ്ഞന്മാരായ അവര്‍ണ മന്ദബുദ്ധികള്‍ക്കുമാത്രമാണു രാജീവേ.

    ReplyDelete
  2. ഇന്ത്യയിലെ വാർത്താമാധ്യമങ്ങൾ പുലർത്തുന്ന ഒരു തുടർന്നിലപാടാണു മാതൃഭൂമി പത്രത്തിലും കാണുന്നത്‌.
    ഏതെങ്കിലുമൊർ സ്ഥലത്ത്‌ പൊട്ടൂന്ന-പൊട്ടാത്ത സ്ഫോടനങ്ങളുടെയൊക്കെ പേരിൽ മുസ്ലിം സമുദായത്തെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തുന്ന പത്രങ്ങൾ തന്നെ തീവ്രഹൈന്ദവർ നടത്തുന്ന അതിക്രമങ്ങളെ തീർത്തും വ്യക്തിപരമായ നിലക്കവതരിപ്പിക്കുന്നു. അതായത്‌ ചെയ്ത കുറ്റം തീർത്തും വ്യക്തിപരം. അവരുടെ മതമോ, അവർ മതത്തിലുപരിയായി വിശ്വസിക്കുന്ന സംഹിതകളോ ഇതിൽ പ്രതിചെർക്കപ്പെടുന്നില്ല.
    ലെറ്റർ ബോംബ്‌ സ്ഫോടനകേസിൽ ആദ്യപ്രതിചേർക്കപ്പെട്ട മുഹസിൻ എന്ന വ്യക്തിയുടെ സമുദായവും, മറ്റുബന്ധങ്ങളും നൂലിഴവ്യത്യാസത്തിൽ പരിശോധിക്കപ്പെട്ടപ്പോൾ പിന്നീട്‌ പ്രതിയായി മാറിയ രാഹുലിന്റേത്‌ തീർത്തും ഒറ്റപ്പെട്ട-മാനസിക വിഭ്രാന്തി മാത്രമെന്ന നിലക്കാണു മാധ്യമങ്ങൾ അവതരിപ്പിച്ചത്‌. മതെതരമെന്ന് സ്വയമവകാശപ്പെടുന്ന ഒരു മാധ്യമങ്ങളും രാഹുലിന്റെ പ്രാസ്ഥാനിക ബന്ധത്തെ കുറിച്ചൊരു വിശകലനത്തിനു മുതിർന്നില്ല.
    ഗാന്ധി വധവും ഈ നിലകു തന്നെയാണവതരിപ്പിക്കുന്നത്‌. ഗോഡ്സെയുടെ സംഘപരിവാർ പശ്ചാതലം ബോധപൂർവ്വം തമസ്ക്കരിക്കുന്നു. സവർക്കരുടെ പങ്ക്‌ ഒഴിവാക്കപ്പെടുന്നു.
    ജന്മഭൂമിക്കു കേരളത്തിൽ വേണ്ടത്ര വേരോട്ടം ലഭിച്ചില്ലെന്നതും പേരു വെളിപ്പെടുത്താത്ത സംഘി അനോനിയുടെ മാതൃഭൂമി പ്രേമവും കൂട്ടിവായിക്കാം.

    ReplyDelete
  3. പുതുതലമുറയില്‍ നിന്ന്‌ ചരിത്രം തമസ്‌കരിക്കുകയാണ്‌ മാതൃഭൂമി. ഇതൊരു തന്ത്രമാണ്‌.

    ഇവിടെത്തെ സ്വതന്ത്ര മാധ്യമങ്ങള്‍ എന്ന് പറയുന്ന പലതിന്റെയും ഉള്ളിലിരുപ്പ് ഇതൊക്കെ തന്നെയാണ് അത് മനസിലാക്കിയിട്ടാണ് അക്ജ്ഞാതന്‍ അങ്ങനെ വിശ്വാസപൂര്‍വ്വം പറഞ്ഞതും

    ReplyDelete
  4. ഒടുവില്‍ ഗുജറാത്തിന്റെ ജി ഡി പി 14 ശതമാനമായപ്പോള്‍ താങ്കള്‍ എഴുതിയോ? മാതൃഭൂമി പേപ്പര്‍ എപ്പോഴെങ്കിലും വായിക്കുന്നത്‌ നന്നായിരിക്കും''
    സംഘപരിവാരത്തിന്റെ ഭാഗമെന്നു പരസ്യപ്പെടുത്താന്‍ മടിയില്ലാത്ത ഈ അജ്ഞാതന്‍,............

    അപ്പോള്‍ ഇനി മുകേഷ് അംബാനി , മിട്ടല്‍ ഇവരെല്ലാം സംഘ പരിവര്‍ ആയിരിക്കും അല്ലെ രാജിവേ...
    താങ്കള്‍ ഇത്ര ബുദ്ധി ശൂന്യനായ ഒരു പത്രപ്രവര്‍ത്തകന്‍ ആയിരിക്കും എന്ന് കരുതിയില്ല ... ആ അന്ജതന്‍ ഞാന്‍ തന്നെ ആണ് ....
    താങ്കള്‍ ജബ്ബാര്‍ മാഷുടെ ബ്ലോഗില്‍ പറഞ്ഞ പോലെ ഈ കമ്മ്യൂണിറ്റിക്ക് നാശം ഉണ്ടാക്കാന്‍ വന്ന ഒരാളുടെ മാതിരി തോന്നുന്നു..

    ഒരു ഫോട്ടോ വച്ച് ഒരു പ്രൊഫൈല്‍ ഉണ്ടാക്കാന്‍ എനിക്കും അറിയാം ... എന്നിട്ട് ഞാന്‍ അന്ജതാന്‍ അല്ല എന്ന് ഭോഷ്ക് പറയുന്ന
    താങ്കള്‍ക്ക് ഒരു നല്ല നമസ്കാരം ... ഇന്‍റര്‍നെറ്റില്‍ ഒരാളും അനോണ്യമൌസ് അല്ല എന്ന് അറിയാത്ത താങ്കളോട് എന്ത് പറയാന്‍...

    സന്ദേശം എന്നാ സിനിമയില്‍ പറയുന്ന പോലെ "ഗുജറാത്തിനെ കുറിച്ച് മിണ്ടരുത് , മിണ്ടിയാല്‍ സംഘപരിവാര്‍ ആയി..."
    ഇനി ഈ ഗുജറാത്ത്‌ ഇന്ത്യയില്‍ തന്നെ അല്ലെ.. അവിടേ ജനടിപത്യം അല്ലെ എന്നൊന്നും ചോദിക്കരുത് ....
    മാതൃഭൂമിയില്‍ വന്ന ഷേണായ് ഉടെ ലേഖനം വായിക്കാന്‍ പറഞ്ഞതിന് രോഷം കൊള്ളുന്ന താങ്കള്‍ , ഇത്തരത്തില്‍ എന്തെകിലും എഴുതും എന്ന്
    യാതൊരു സംശയംവും വേണ്ട... അതിനെല്ലാം ധിഷണ വേണം .. അല്ലാത്തവര്‍ ഇത്തരത്തില്‍ ഉള്ള ചവറുകള്‍ എഴുതി കാലം കഴിക്കും ...

    ReplyDelete
  5. ഇടതു ‘മതേതര‘ ന്യൂനപ്ക്ഷ പത്രക്കാര്‍ക്ക് സംഘപരിവാറിനെതിരേ കാണ്‍ഗ്രസ്സുകാര്‍ പറയുന്നതെല്ലം അപ്പടി തന്നെ വിശ്വാസമാണ്. എന്നാല്‍ പിണറായി അഴിമതി നടത്തിയെന്നോ, സൂ‍ഫിയ ഭീകരവാദം നടത്തിയെന്നോ ഒക്കെ കാണ്‍ഗ്രസ്സ് സര്‍ക്കാര്‍ പറഞ്ഞാല്‍ ഒരു വിശ്വാസവുമില്ല. മദനിയെ കോടതി ‘തെളിവില്ലാത്തതിന്റെ‘ ആനുകൂല്യത്തില്‍ വിട്ടയച്ചപ്പോള്‍ മദനി നിരപരാധിയാണെന്ന കാര്യത്തി ഒരു തമശയവുമില്ല. ആര്‍ എസ് എസിനെ സുപ്രീം കോടത്തി ‘കുറ്റവിമുകതമാക്കി‘ വിധിച്ചാലും ഞമ്മളു വിശ്വസിക്കില്ല. ലാല്‍ സലാമ്മ്.

    ReplyDelete
  6. സംഘപരിവാറിനെതിരെ കോണ്‍ഗ്രസ്-ചിരിപ്പിക്കല്ലേ അനോണിച്ചേട്ടാ.

    ReplyDelete
  7. “Anonymous said...
    സംഘപരിവാറിനെതിരെ കോണ്‍ഗ്രസ്-ചിരിപ്പിക്കല്ലേ അനോണിച്ചേട്ടാ.“

    അനോണീ അനിയാ‍ പോസ്റ്റ് വായിച്ചു കമന്റ്. ആദ്യത്തെ ലൈന്‍ പോലും വായിച്ചില്ല അല്ലേ..
    അതോ പാര്‍ട്ടികോണ്‍ഗ്രസാണ് കോണ്‍ഗ്രസ്സ് എന്നു കരുതിയോ?

    “1948 ഫെബ്രുവരി 26ന്‌ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു ആഭ്യന്തര മന്ത്രിയായ സര്‍ദാര്‍ വല്ലഭ്‌ ഭായ്‌ പട്ടേലിനെഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു- ``നമ്മുടെ ഓഫീസുകളിലും പോലീസ്‌ സേനയിലും ആര്‍ എസ്‌ എസ്‌ നുഴഞ്ഞുകയറിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ഔദ്യോഗിക രഹസ്യങ്ങള്‍ സൂക്ഷിക്കാനാവുന്നില്ല.''“

    ഇനി നെഹ്രുവും പട്ടേലും ഒന്നും കോണ്‍ഗ്രസ്സുകാരല്ല എന്നാണോ.

    ReplyDelete
  8. കഴിഞ്ഞ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങള്‍ ഒന്നാം തരം ക്രിമിനലുകള്‍ ആണെന്ന് സംഘം തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. ആയുധ പരിശീലനവും, ബോംബ് നിര്‍മാണം, വര്‍ഗ്ഗീയ ലഹളകള്‍, ബലാല്‍ സംഘങ്ങള്‍ തുടങ്ങി ഹിംസാതമക വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഈ ക്രിമിനല്‍ കൂട്ടത്തെ ആദ്യം നിരോധിക്കേണ്ടതും, അംഗങ്ങളെ തുറുങ്കില്‍ അടക്കേണ്ടതുമാണ്. പക്ഷെ അതിന് ധൈര്യമുള്ള ഒരാളും ഇന്ത്യയില്‍ ഇല്ല. വന്‍ ആയുധ സംഭരണവും, എന്തിനും പോന്ന ക്രിമിനലുകളും കൂടെയുള്ളപ്പോള്‍ ആരാണ് ഭയപ്പെടാത്തത്. മഹാത്മാ ഗാന്ധിയെ കൊന്ന സംഘം തന്നെ അഹിംസ പ്രസംഗിക്കും. ഇന്ത്യയിലെ വര്‍ഗ്ഗീയ പ്രശ്നങ്ങള്‍ക്ക് 90 ശതമാനം ശമനം വരാന്‍ ഒറ്റ കാര്യം ചെയ്താല്‍ മതി സംഘപരിവാറിനെ നിരോധിക്കുക എന്ന ഒറ്റക്കാര്യം. അതിന്റെ നേതാക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും വേണം.നിലവില്‍ ഈ നേതാക്കള്‍ക്ക് 12 കൊല്ലം വരെ അഴിയെണ്ണാന്‍ കുറ്റം ചെയ്ത ക്രിമിനലുകള്‍ ആണ്. നിയമം അതിന്റെ നിലയില്‍ നീങ്ങിയാല്‍ ഇന്ത്യയിലെ ജയിലുകള്‍ തികയാതെ വരും. ബാബരി മസ്ജിദ് കേസില്‍ തന്നെ ഇന്ത്യ്യിലെ ജയിലുകള്‍ പോരാതെ വരും. എന്തൊക്കെ നുണകള്‍ താങ്ങി വിട്ടാലും ഈ ക്രിമിനലുകള്‍ പച്ച പിടിക്കില്ല. കൊല്ലം ഇത്രയായിട്ടും ക്രിമിനല്‍ എന്ന പദവിക്കപ്പുറം സഘപരിവാറിന് മുന്നേറാന്‍ കഴിയാത്തതും ഇത് കൊണ്ടാണ്. കാലം ഇവരൊയൊക്കെ ഇകഴ്ത്തി അപമാനിക്കും എന്നത് തീര്‍ച്ചയാണ്. രഥമുരുട്ടി വര്‍ഗ്ഗീയത പ്രചരിപ്പിച്ച അധ്വാനിയെ ചവുട്ടി പുറത്താക്കപ്പെട്ടപ്പോള്‍ നമുക്ക് ആ ഇകഴത്തപ്പെടലിന്റെ ചിത്രം കാണാന്‍ കഴിഞ്ഞു. ചരിത്രം അവസാനിക്കുന്നില്ല. പാപികള്‍ അനുഭവിക്കാതെ എങ്ങോട്ട് പോകാന്‍.

    സവര്‍ണ ഭാരതം കെട്ടിപടുക്കാന്‍ കരുക്കള്‍ നീക്കുന്ന ഇന്ത്യ്യിലെ സവര്‍ണ ലോബികളുടെ ചാവേര്‍ പടാകളാണ് നമ്മള്‍ പത്രത്തില്‍ കാണുന്ന ത്യശൂലവുമായി അലറുന്ന തെരുവ് ക്രിമിനലുകള്‍ അവര്‍ ചത്താലും ജീവിച്ചാലും സവര്‍ണ തമ്പുരാക്കന്മാര്‍ക്ക് ഒരു ചുക്കുമില്ല. പക്ഷെ ഈ അവര്‍ണ മന്ദ ബുദ്ധികള്‍ക്ക് അതറിയില്ലല്ലോ. ഉള്ളില്‍ വിഷം കുത്തി വെച്ച് പുതിയ ചാവേറുകളെ സ്യഷ്ടിച്ച് സവര്‍ണ ഭാരതം കെട്ടിപടുക്കുകയാണവര്‍. അതിന് ഓശാന പാടുന്ന മാത്യഭൂമി പോലുള്ള സംഘപരിവാര്‍ മുഖപത്രങ്ങളും ഉണ്ട്. ബൌദ്ധികമായുള്ള സംബന്ധത്തിന് സവര്‍ണ മാധ്യമങ്ങളും ഒത്താശ ചെയ്തു കൊടുക്കുന്നു എന്നതാണ് സത്യം.

    ReplyDelete
  9. കോണ്‍ഗ്രസിനു വോട്ട് വിറ്റ് കാശുണ്ടാക്കി പുട്ടടിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി എന്ന് രാമന്‍പിള്ള പറഞ്ഞത് വായിച്ചില്ലേ?

    ReplyDelete
  10. "കഴിഞ്ഞ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങള്‍ ഒന്നാം തരം ക്രിമിനലുകള്‍ ആണെന്ന് സംഘം തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. "

    പഴയ സിമിക്കാര്‍ക്ക് അങ്ങനെ പലതും തോന്നും...

    ReplyDelete
  11. അനോണീ,

    ഹ ഹ ഹ , ഞാന്‍ പഴയ സിമിക്കാരനാണെന്ന് കണ്ട് പിടിച്ചല്ലോ. കള്ളാ.....

    ReplyDelete
  12. One more Sangh Parivar . Rajeev you may really introspect your views

    ബച്ചന്‍ ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍

    Posted on: 03 Feb 2010

    അഹമ്മദാബാദ്: ബോളിവുഡിന്റെ താര രാജാവ് അമിതാബ്ബച്ചന്‍ ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകുന്നു. ഇക്കാര്യം അദ്ദേഹം മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ഔപചാരികമായി അറിയിച്ചിട്ടുണ്ട്.

    ''ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാനുള്ള ക്ഷണം ഞാന്‍ എളിമയോടെ സ്വീകരിക്കുന്നു. ഈ സംസ്ഥാനത്തിന്റെ നന്മയ്ക്കായി നമുക്ക് ഒരുമിച്ച് പ്രയത്‌നിക്കാന്‍ കഴിയുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്''. മോഡിക്ക് അയച്ച കത്തില്‍ 'ബിഗ്ബി' പറഞ്ഞു.

    എന്നാല്‍ നരേന്ദ്രമോഡിയെയോ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയോ ഉയര്‍ത്തിക്കാട്ടുകയല്ല തന്റെ ലക്ഷ്യമെന്ന് ബച്ചന്‍ വ്യക്തമാക്കിയിട്ടുണ്ട്. ''ഗുജറാത്തിലെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വുപകരാനും സാമൂഹിക പദ്ധതികള്‍ പ്രചരിപ്പിക്കാനും ഞാന്‍ സഹായിക്കും. അതിനായുള്ള ഡോക്യുമെന്ററികളില്‍ എന്റെ മുഖവും ശബ്ദവും നല്‍കും''-അദ്ദേഹം പറഞ്ഞു.

    ബച്ചനും മകന്‍ അഭിഷേകും വേഷമിട്ട പുതിയ ചിത്രം 'പാ' കഴിഞ്ഞ മാസം നരേന്ദ്രമോഡിക്കായി പ്രത്യേകം പ്രദര്‍ശിപ്പിച്ചിരുന്നു. അതിനായി അഹമ്മദാബാദിലെത്തിയ ബച്ചന്‍ മോഡിയെ വാഴ്ത്തി സംസാരിക്കുകയും ചെയ്തു. ''അദ്ദേഹം ഗുജറാത്തിനായി നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. വികസന പ്രവര്‍ത്തനങ്ങളില്‍ മോഡിയുടെ സംഭാവന എടുത്തുപറയണം''-ബച്ചന്‍ പറഞ്ഞു.

    തുടര്‍ന്ന് പ്രശസ്തമായ തന്റെ ബ്ലോഗിലും ബച്ചന്‍ മോഡിക്ക് പ്രശംസ ചൊരിഞ്ഞു. ''മറ്റു ഭരണാധികാരികളില്‍നിന്ന് ഭിന്നമായി ലളിതജീവിതം നയിക്കുകയും പരിമിത ആവശ്യങ്ങള്‍ മാത്രം വെച്ചു പുലര്‍ത്തുകയും ചെയ്യുന്ന ആളാണ് മോഡി. വികസനത്തെയും പുരോഗതിയെയും കുറിച്ച് അദ്ദേഹം പുതിയ ആശയങ്ങളും തത്ത്വങ്ങളും സ്വാഗതം ചെയ്യും. മുഖ്യമന്ത്രിയായിരിക്കുമ്പോഴും സാധാരണക്കാരനായി ജീവിക്കുന്നു. പറയുന്നതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു''-അമിതാബ് എഴുതി.

    ReplyDelete
  13. ബച്ചേട്ടന്റെ കഷ്ടകാലം. ചില പടത്തിന്റെ പോസ്റ്ററു കീറാന്‍ സംഘികള്‍ ക്യൂവായി നില്‍ക്കുകല്ലേ?

    മറ്റൊരു സംഘപരിവാറി മുസ്ലീം യൂത്ത് ലീഗ് സെക്രട്ടറി ഷാജിയുടെ ലേഖനവും പൊക്കിപ്പിടിച്ച് അതിലെ ചില പരാമര്‍ശങ്ങള്‍ കാണിച്ച് അഹങ്കരിക്കുന്നതു കണ്ടു. പാവം. എല്ലാ വര്‍ഗീയതയും പരസ്പരം പുറം ചൊറിയും എന്നതിന്റെ തെളിവാണ് ആ ലേഖനം എന്ന് ആളുകള്‍ക്ക് മനസ്സിലാകും എന്ന് തിരിച്ചറിയാനുള്ള വിവേകം ഇല്ലാതെ പോയി ആ സംഘിക്ക്.

    ReplyDelete
  14. The above anony please stop beating around the bush... This is what I also said about gujrath. You guyz please seperate development and political views. Rajeev wrote all this just becuase of one word about the GDP of the gijrath last year, and I requsted him to read Shenoys article in mathrubhumi. So he wrote all this bla- bla bla. And when it comes to Bachan you talk some thing...

    ReplyDelete
  15. ഹ ഹ ഹ ഷേണായിയുടെ ലേഖനം , എനിക്കു വയ്യ എന്നെയങ്ങ് കൊല്ല്. ഷേണായിയെ പൊലൊരു സംഘിയുടെ ലേഖനം തന്നെ വേണം വായിക്കാന്‍. കഷ്ടം. എന്നാപിന്നെ മോഡിയുടെ പ്രസംഗം നേരിട്ട് കേട്ട് സായൂജ്യം കൊള്ളുന്നതായിരിക്കും നല്ലത്.

    ReplyDelete
  16. That indicates that joker does not read anything other than Mdyamam

    ReplyDelete
  17. സവര്‍ക്കര്‍ ഗാന്ധി വധത്തിലെ പ്രതി


    http://www.utopia4u.co.cc/2010/02/blog-post_20.html

    ReplyDelete
  18. സംഘപരിവാര്‍, R S S തുടങ്ങിയവ എന്തുകൊണ്ടാണ് ഉണ്ടായതു എന്ന് പലരും മറകുന്നു. 1526 മുതല്‍ 1750 വരെ നീടുനിന മുഗ്ഹല്‍ ഭരണത്തില്‍ ഹിന്ദു ജനസംഖ്യ ഏകദേശം 80 മില്യണ്‍ കുറഞ്ഞു എന്ന് ചരിത്രകാരന്മാര്‍ രേഖ പെടുതിയിടുണ്ട്.. ഇത് ആസൂത്രിതമായ വംശഹത്യയില്‍ കൂടി ആയിരുന്നു എന്നും പ്രമുഖരായ ചരിത്രകാരന്മാര്‍ പറയുന്നു. ഇത് നമ്മുടെ ഹിസ്റ്ററി പടപുസ്തകത്തില്‍ ഉള്പെടുതിയിടില്ല. എനിക്ക് ബ്രിടിശുകരോട് നന്ദി ആണ് ഉള്ളത്... ഒരു സംസാകാരത്തെ തന്നെ ഇസ്ലാമിക ഭരണം ഇല്ലതകിയേനെ... അത് അവര് വനതുകൊണ്ട് നടനില്ല. 1800 മുതല്‍ 1947 വരെ ഉള്ള ബ്രിട്ടീഷ്‌ ഭരണത്തില്‍ ഒരു വംശീയ ഹത്യയും നടനിട്ടില്ല.

    ഇപ്പോള്‍ പണ്ടത്തെ പോലെ ആക്രമിച്ചു കീയടകി ,ഭരണം സ്ഥാപിക്കാന്‍ സാധികതതിനാല്‍ പലരീതിയില്‍ ഇതിനു ശ്രമിക്കുന്നു. പലെസ്റിനെന്റെ പ്രശ്നം നമുടെ പ്രശ്നമാണെന് വരുത്തി ഇവിടെ കലാപം തുടങ്ങിയ ആസൂത്രിത പരശ്നംഗാല്‍ ഉണ്ടാകുകയാണ് ആദ്യതെത്..

    സന്ഖപരിവര്‍ ഇനെ എതിര്‍ത്ത് അല്പലഭാതിനു വേണ്ടി നമ്മുടെ സംസ്കാരത്തിനെ തന്നെ ഇലതകുന്ന ഈ പ്രാന്തിനെ സഹായികണോ?

    ലോകവ്യാപകമായി നടക്കുന്ന ഒരു കാര്യം ആണ് ഇത്.

    ReplyDelete